2014, ജൂലൈ 31, വ്യാഴാഴ്‌ച

നാദം

നിലാവിന്റെ   വെണ്മയ്ക്കും
ഇരുളിന്റെ അനന്തതക്കുമപ്പുറം
ഇലകളെല്ലാം കൊഴിഞ്ഞ്
ആകെയും ദ്രെവിച്ചു -
ചിതൽ തിന്നു തീർത്ത
ശിഖരങ്ങൾക്കിടയിൽ നിന്ന്
ഒരു ചെറിയ ചീവീട്
നിശബ്തതയെ പിളർന്നപ്പോൾ
ഇരുമ്പിന്റെ തൂണുകളിൽ
ബന്ധിക്കപ്പെട്ടുറക്കമില്ലാതെ
ചങ്ങലയാലുരഞ്ഞ മുറിവുകൾ
പൊത്തിപ്പിടിച്ചുറക്കെയുറക്കെ
പൊട്ടിച്ചിരിച്ച ഭ്രാന്തൻ, നിശാ-
പുഷ്പങ്ങളോട് പറഞ്ഞു -
"പ്രതീക്ഷയുടെ നാദം "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ