2014, ഓഗസ്റ്റ് 16, ശനിയാഴ്‌ച

പ്രണയത്തിന്റെ ഒരു ദിവസം.

     പ്രഭാതങ്ങളില്‍ നിന്റെ ഓര്‍മ്മകള്‍ എന്നെ ഹരിതാഭമായ വയലേലകളിലെയ്ക്ക് നയിചു. ഹേമന്തം വാരിവിതറിയ മഞ്ഞുകണങ്ങള്‍ നിറഞ്ഞ പുല്‍മേടുകളില്‍ ഞാന്‍ നിന്നെ ദര്‍ശിച്ചു .ഉരുകുന്ന സുര്യനെ തന്നിലോളിപ്പിച്ച നീര്‍കണങ്ങളില്‍ ഞാന്‍ കണ്ടത് നിന്റെ മനോഹരമായ മുഖമായിരുന്നു .   

      എന്നാല്‍ മധ്യ സുര്യന്നു മുന്‍പില്‍ അലിഞ്ഞില്ലാതായ നീര്‍കണങ്ങള്‍    നിന്നെ അദൃശ്യയാക്കി .മുളം കാടുകളില്‍ നിന്നുയര്‍ന്ന മൃദുസംഗീതം നിന്റെ  നിസ്വസമെന്നു ഞാന്‍ കരുതി .സുര്യന്റെ താപം എന്റെ വിരഹം ഇരട്ടിയാക്കി . സുര്യന്‍സമുദ്രത്തില്‍ ഒളിച്ചപ്പോള്‍   കൂടണയാന്‍ പറന്നടുക്കുന്ന കുരുവികളില്‍ ഒരാള്‍ നീ ആണെന്ന് ഞാന്‍ കരുതി  എന്നാല്‍ നീ എന്നെ തേടിയെത്തിയില്ല 

     ഇരുണ്ട ആകാശത്തില്‍  തിളങ്ങി നിന്ന താരാഗണങ്ങള്‍ നിന്റെ കണ്ണുകള്‍ എന്ന് ഞാന്‍ കരുതി.നിശാഗന്ധികള്‍ പൂത്തപ്പോള്‍ ഞാന്‍ നിന്റെ ഗന്ധമനുഭവിച്ചു. ഉറക്കമില്ലാത്ത രാത്രിയില്‍ നീ നല്‍കുന്ന ഓര്‍മയുടെ വേദന എന്തെന്ന് ഞാന്‍ അറിഞ്ഞു . 

          വീണ്ടും,വീണ്ടും കിഴക്കേ ചക്രവാളത്തില്‍ ഉദയം , ഒരു ദിവസം -  ജനിക്കുകയായിരുന്നു . പ്രണയത്തിന്റെ, പ്രതീക്ഷയുടെ ഒരു ദിവസം

മഴ


ഒരു ചെറുബാഷ്പമായി എന്റെ ചുണ്ടിലേക്ക്‌ നീ
അടര്‍ന്നു വീണപ്പോള്‍ ഞാനാദ്യം  അമ്പരന്നു .
പിന്നെ എന്റെ ചുണ്ടുകളില്‍ നിന്നും 
ആ കുളിര്‍മ ശരീരമാകമാനം നിറഞ്ഞു .
നിന്നെ കാണാന്‍ ഞാന്‍ ശിരസുയര്‍ത്തി 
പക്ഷെ,ജലകണങ്ങളാല്‍  നീ എന്നെ അന്ധനാക്കി 
ആ അന്ധതയില്‍ ഞാന്‍ നിന്നെ കണ്ടു 
നിന്റെ നഗ്നശരീരം എന്നെ പുളകമണിയിച്ചു
നീ തണുപ്പിച്ച എന്റെ ചുണ്ടുകള്‍ .........
അവയില്‍ നിന്നും രക്തം വാര്‍ന്നു പോയിരുന്നു 

&&&&&&&&&&&&&&&&&&&&&&&&

പിന്നീട് തിരക്കേറിയ തെരുവീധികളിലും
 പച്ചപ്പ്‌ നിറഞ്ഞ മൈതാനങളില്‍ വച്ചും 
ആര്‍ദ്രത നിറഞ്ഞ താഴ്വാരങ്ങളില്‍ വച്ചും
 ഞാന്‍ നിന്നെ കണ്ടു മുട്ടി ...........
ചിലപ്പോള്‍ കുന്നിന്‍ പുറങ്ങളിലും ....
.കൊച്ചു കൊച്ചരുവികള്‍ക്കരികിലും
 നമ്മള്‍ എല്ലാം മറന്നു ഒന്നായി മാറി .
ചക്രവാളം ഇരുളുകയും വീണ്ടും വീണ്ടും 
പ്രകാശമായി ഉണരുകയും ചെയ്തു .
നിന്നില്‍നിന്നോടിയോളിക്കാന്‍ ഞാന്‍ ശ്രമിച്ചു
എങ്കിലും കണ്ണുനീര്‍ തുള്ളികളുമായി   
എന്നെ നീ പിന്തുടര്‍ന്നുകൊണ്ടേയിരിക്കുന്നു
 ............................................................
...........................................

ശിവന്‍,

ശിവന്‍,നീ എന്റെ സുഹൃത്തോ, ?
നാഴികകല്‍ക്കപ്പുറംഇരുന്നുകൊണ്ട് 
ദുഃഖിതനായ നിന്റെ മുഖം ഞാന്‍ 
മനസിന്റെ പാളികളില്‍ വരയ്ക്കുന്നു

പ്രണയത്തിനു ജീവിതത്തെക്കാള്‍ ആഴവും
വിലയും കല്പിച്ച എന്റെ കൂട്ടുകാരാ
സ്വന്തം പ്രണയ പരാജയത്തില്‍ 
ഒരു നുള്ള് വിഷത്തിനാല്‍ ജീവിതം
ഹോമിക്കാന്‍ ഒരുങ്ങിയ സുഹൃത്തേ,
ഒടുവില്‍  ഒരുനാള്‍ ചുട്ടുപൊള്ളിക്കുന്ന
  ജീവിത  സത്യങ്ങളിലെയ്ക്ക്  നീ 
യാത്രയായത് ഞാന്‍ അറിഞ്ഞിരുന്നില്ല 
ആധുനികതയിലെ രമണനായി ജീവിതം
പ്രണയത്തിനു വേണ്ടി ഹോമിച്ച    
   എന്റെ പ്രിയ  സുഹൃത്തേ,
അടുത്ത ഒരു ജന്മമെങ്കിലും 
ഞാനായി ജനിക്കുവാന്‍ നീ ആഗ്രഹിചിരുന്നുവല്ലോ, നിനക്കായി 
ഇടറുന്ന ചുണ്ടുകളോടെ, .......
ഒരു വാക്കുമാത്രം.-  

 ...................................മാപ്പ്.