2014, ഓഗസ്റ്റ് 16, ശനിയാഴ്‌ച

പ്രണയത്തിന്റെ ഒരു ദിവസം.

     പ്രഭാതങ്ങളില്‍ നിന്റെ ഓര്‍മ്മകള്‍ എന്നെ ഹരിതാഭമായ വയലേലകളിലെയ്ക്ക് നയിചു. ഹേമന്തം വാരിവിതറിയ മഞ്ഞുകണങ്ങള്‍ നിറഞ്ഞ പുല്‍മേടുകളില്‍ ഞാന്‍ നിന്നെ ദര്‍ശിച്ചു .ഉരുകുന്ന സുര്യനെ തന്നിലോളിപ്പിച്ച നീര്‍കണങ്ങളില്‍ ഞാന്‍ കണ്ടത് നിന്റെ മനോഹരമായ മുഖമായിരുന്നു .   

      എന്നാല്‍ മധ്യ സുര്യന്നു മുന്‍പില്‍ അലിഞ്ഞില്ലാതായ നീര്‍കണങ്ങള്‍    നിന്നെ അദൃശ്യയാക്കി .മുളം കാടുകളില്‍ നിന്നുയര്‍ന്ന മൃദുസംഗീതം നിന്റെ  നിസ്വസമെന്നു ഞാന്‍ കരുതി .സുര്യന്റെ താപം എന്റെ വിരഹം ഇരട്ടിയാക്കി . സുര്യന്‍സമുദ്രത്തില്‍ ഒളിച്ചപ്പോള്‍   കൂടണയാന്‍ പറന്നടുക്കുന്ന കുരുവികളില്‍ ഒരാള്‍ നീ ആണെന്ന് ഞാന്‍ കരുതി  എന്നാല്‍ നീ എന്നെ തേടിയെത്തിയില്ല 

     ഇരുണ്ട ആകാശത്തില്‍  തിളങ്ങി നിന്ന താരാഗണങ്ങള്‍ നിന്റെ കണ്ണുകള്‍ എന്ന് ഞാന്‍ കരുതി.നിശാഗന്ധികള്‍ പൂത്തപ്പോള്‍ ഞാന്‍ നിന്റെ ഗന്ധമനുഭവിച്ചു. ഉറക്കമില്ലാത്ത രാത്രിയില്‍ നീ നല്‍കുന്ന ഓര്‍മയുടെ വേദന എന്തെന്ന് ഞാന്‍ അറിഞ്ഞു . 

          വീണ്ടും,വീണ്ടും കിഴക്കേ ചക്രവാളത്തില്‍ ഉദയം , ഒരു ദിവസം -  ജനിക്കുകയായിരുന്നു . പ്രണയത്തിന്റെ, പ്രതീക്ഷയുടെ ഒരു ദിവസം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ